- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലത്തായി പീഡനം: സിപിഎം-ബിജെപി ബാന്ധവത്തിന് പെണ്‍കുട്ടിയെ ഇരയാക്കുന്നു-കെ മുരളീധരന് എംപി
പാലത്തായി കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. സംഘികളെ കുറ്റം പറയുന്ന മുഖ്യമന്ത്രി തന്റെ വകുപ്പിന് കീഴില്‍ അവരെ സംരക്ഷിക്കുകയാണെന്നും കെ മുരളീധരന് കുറ്റപ്പെടുത്തി.

കോഴിക്കോട്: പാലത്തായി പീഡന കേസില്‍ പ്രതിയായ ബിജെപി നേതാവിന് എളുപ്പത്തില്‍ ജാമ്യം കിട്ടുന്ന തരത്തിലാണ് കുറ്റപത്രം വളച്ചൊടിച്ചതെന്ന് കെ മുരളീധരന് എംപി. ലാഘവത്തോടെ കേസ് കൈകാര്യം ചെയ്തതില്‍ ആഭ്യന്തര വകുപ്പിനും പോലിസിനും പങ്കുണ്ട്. തുടക്കം മുതല്‍ തേച്ചുമായ്ച്ചു കളയാന്‍ സിപിഎം ശ്രമിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം ബിജെപി ബാന്ധവത്തിനായി പെണ്‍കുട്ടിയെ ഇരയാക്കുകയാണെന്നും കെ മുരളീധരന് ആരോപിച്ചു.
പാലത്തായി കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. സംഘികളെ കുറ്റം പറയുന്ന മുഖ്യമന്ത്രി തന്റെ വകുപ്പിന് കീഴില്‍ അവരെ സംരക്ഷിക്കുകയാണെന്നും കെ മുരളീധരന് കുറ്റപ്പെടുത്തി.
പാലത്തായി പീഡന കേസില്‍ ബിജെപി നേതാവായ പത്മരാജനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് പോക്സോ ഒഴിവാക്കിയാണ്. പെണ്‍കുട്ടിയുടെ മനോനില ശരിയല്ലാത്തതിനാല്‍ പോക്സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോണ്‍ രേഖകള്‍ അടക്കമുള്ള ശാസ്ത്രീയ രേഖകള്‍ ലഭിച്ചിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, റിമാന്റ് കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതി പത്മരാജന് പെണ്‍കുട്ടിയെ സ്കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടുപോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്.
RELATED STORIES
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വി ശശിധരന് അന്തരിച്ചു
18 April 2025 5:43 PM GMTയെമനില്‍ യുഎസിന്റെ ഭീകരാക്രമണം; 74 പേര് കൊല്ലപ്പെട്ടു
18 April 2025 4:58 PM GMTഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു
18 April 2025 4:19 PM GMTമുഹമ്മദ് അന്‍സാരി അനുസ്മരണ സംഗമവും ഫലസ്തീന് ഐക്യദാര്‍ഢ്യ സദസ്സും ...
18 April 2025 3:30 PM GMT'ഇന്ത്യക്കാർ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് കഴിക്കും പോലെ';...
18 April 2025 3:18 PM GMT''നാസിക്കിലെ ദര്‍ഗ പൊളിക്കുന്നതിനെതിരായ ഹരജി എന്തു കൊണ്ട് അതിവേഗം...
18 April 2025 3:04 PM GMT