Sub Lead

ആറുവയസുകാരിയുടെ മരണം കൊലപാതകം; ശ്വാസം മുട്ടിച്ച് കൊന്നത് രണ്ടാനമ്മ

ആറുവയസുകാരിയുടെ മരണം കൊലപാതകം; ശ്വാസം മുട്ടിച്ച് കൊന്നത് രണ്ടാനമ്മ
X

കോതമംഗലം: എറണാകുളം കോതമംഗലം നെല്ലിക്കുഴിയില്‍ ആറുവയസുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലിസ്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ രണ്ടാനമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലിസ് അറിയിച്ചിരിക്കുന്നത്. ഉറങ്ങാന്‍ കിടന്ന ആറുവയസുകാരിയായ മുസ്‌കാനെ വ്യാഴാഴ്ച രാവിലെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് അജാസ് ഖാന് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്നും പോലിസ് പരിശോധിക്കുന്നുണ്ട്. രണ്ടു പേരെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്.

ഉത്തര്‍പ്രദേശ് സ്വദേശികളായ ഇവര്‍ കഴിഞ്ഞ പത്തു വര്‍ഷമായി കോതമംഗലത്താണ് താമസം. കുഞ്ഞ് മരിച്ച വിവരമറിഞ്ഞ് സംശയം തോന്നിയ നാട്ടുകാരാണ് പഞ്ചായത്തു മെമ്പറെയും പോലിസിനെയും വിവരമറിയിച്ചത്. കോതമംഗലം പോലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. രാവിലെ എണീക്കുമ്പോള്‍ കുഞ്ഞിന് ബോധമില്ലായിരുന്നുവെന്നും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവിടെ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു എന്നുമാണ് രണ്ടാനമ്മ പറഞ്ഞത്.

എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത് എന്ന് മനസിലാക്കിയ പോലീസ് അജാസ് ഖാനെയും ഭാര്യയേയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യുകയായിരുന്നു. ഇതിനൊടുവിലാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ രണ്ടാനമ്മയാണെന്ന വിവരം മാത്രമാണ് പോലീസ് നിലവില്‍ പുറത്തുവിട്ടിട്ടുള്ളത്.

അജാസ് ഖാന് കൊലപാതകത്തില്‍ പങ്കില്ല എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലില്‍ ഇത് വ്യക്തമായതായും പോലീസ് പറയുന്നു. സംഭവം നടന്ന സമയം ഇയാള്‍ വീട്ടില്‍ ഇല്ലായിരുന്നു എന്നത് സംബന്ധിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it