നാലുവര്‍ഷ ബിരുദം: സിലബസ് പോലും തയ്യാറാവാതെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് വഞ്ചനയെന്ന് കെ എസ് യു
![നാലുവര്‍ഷ ബിരുദം: സിലബസ് പോലും തയ്യാറാവാതെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് വഞ്ചനയെന്ന് കെ എസ് യു നാലുവര്‍ഷ ബിരുദം: സിലബസ് പോലും തയ്യാറാവാതെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് വഞ്ചനയെന്ന് കെ എസ് യു](https://www.thejasnews.com/h-upload/2024/03/04/217965-ksu.webp)
കണ്ണൂര്‍: പുതുതായി നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നത് സിലബസ് പോലും തയ്യാറാവാതെയാണെന്നും അക്കാദമിക രംഗത്ത് പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍ ചെയ്യാതെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് വിദ്യാര്‍ഥി വഞ്ചനയാണെന്നും കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. സിലബസുകള്‍ ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നിരിക്കെ വിദ്യാര്‍ഥികളുടെ ഭാവിക്ക് ഗുണകരമാവാത്ത തരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിച്ച് പദ്ധതി ആരംഭിക്കാന്‍ എന്തിനാണ് ധൃതി കാണിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പും മുഖ്യമന്ത്രിയും വിശദമാക്കേണ്ടതാണ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ തന്നെ പകുതിയില്‍ അധികം കോഴ്സുകള്‍ക്കും പൂര്‍ണമായ സിലബസുകള്‍ ഇല്ല.
പല വിഷയങ്ങളിലും രണ്ട് സെമസ്റ്ററിന്റെ സിലബസുകള്‍ മാത്രമാണുള്ളത്. ഗഡുക്കളായാണ് വിദ്യാര്‍ഥികള്‍ക്ക് സിലബസുകള്‍ പോലും ഇപ്പോള്‍ നല്‍കുന്നത് എന്നത് വിരോധാഭാസമാണ്. ഓരോ കോഴ്സിനും വിദ്യാര്‍ഥികള്‍ക്ക് വിഷയങ്ങള്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ കോഴ്സ് ബാസ്ക്കറ്റുകള്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍, ബാസ്ക്കറ്റ് പോയിട്ട് ഒരു കപ്പ് പോലും ഒരുക്കിയിട്ടില്ല. സര്‍വത്ര ആശയക്കുഴപ്പവും ആശങ്കയും നിലനില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര നിലവാരം എന്ന് കൊട്ടിഘോഷിക്കുമ്പോള്‍ അതിന്റ അടിസ്ഥാനപരമായ യുജിസിയുടെ ക്രെഡിറ്റ് ഫോര്‍മൂലയും സംസ്ഥാനത്തെ ക്രെഡിറ്റ് ഫോര്‍മുലയും തമ്മിലുള്ള വൈരുധ്യം സര്‍ക്കാര്‍ മനസ്സിലാക്കേണ്ടതായിരുന്നു. പുതിയ രീതിയനുസരിച്ച് ഇന്റേണ്‍ഷിപ്പ് ചെയ്യുന്നത് സംബന്ധിച്ച് ഒരു രൂപരേഖയും ഇതുവരെ തയ്യാറായിട്ടില്ല. യൂനിവേഴ്സിറ്റികളില്‍ ഇതെല്ലാം തയ്യാറാക്കേണ്ടത് സര്‍വകലാശാലകളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ആണെങ്കിലും അതും ആകെ കുത്തഴിഞ്ഞ നിലയിലാണ്. രാഷ്ട്രീയ താല്പര്യവും സ്വജനപക്ഷപാതവും ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെയും നിലവാരം തകര്‍ത്തു. കഴിവുള്ള ആളുകള്‍ ആരും ഇത്തരം സമിതികളിലില്ല. തട്ടിക്കൂട്ടി ഉണ്ടാക്കിയ ഇത്തരം ബോര്‍ഡ് ഓഫ് സ്റ്റഡീസുകള്‍ തയ്യാറാക്കുന്ന സിലബസുകളും കേവലം തട്ടിക്കൂട്ട് സിലബസുകളായി മാറുന്നു എന്നതാണ് വസ്തുത. അടിയന്തിരമായി സര്‍ക്കാര്‍ ഇത്തരം പ്രയാസകരമായ കാര്യങ്ങള്‍ പരിശോധിച്ച് നടപടി കൈകൊള്ളണമെന്നും പി മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.
RELATED STORIES
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍; ട്വീറ്റ് ചെയ്ത രണ്ട്...
7 July 2024 2:32 PM GMTദേശീയപാത സർവീസ് റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കണം: എസ്ഡിപിഐ
7 July 2024 2:01 PM GMTഓടയില്‍ വീണ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
7 July 2024 10:29 AM GMTസാമൂഹിക മാധ്യമത്തില്‍ വിദ്വേഷ കമന്റുകള്‍; റിയാസ് മൗലവി കൊലക്കേസ് പ്രതി ...
7 July 2024 5:11 AM GMTഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലകൾ; എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി
6 July 2024 4:26 PM GMTഅസുഖബാധയെ തുടര്‍ന്ന് മക്കയിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി...
6 July 2024 12:21 PM GMT