- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുനിയില്‍ ഇരട്ടക്കൊലക്കേസ്: 12 പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ 19ന്

മലപ്പുറം: കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ടി എച്ച് രജിത കണ്ടെത്തി. ഒന്ന് മുതല്‍ 11 വരെ പ്രതികളും 18ാം പ്രതിയുമാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷ 19ന് പ്രഖ്യാപിക്കും. പ്രതികളെല്ലാം മുസ് ലിം ലീഗ് പ്രവര്‍ത്തകരാണ്. കേസില്‍ ആകെ 21 പ്രതികളാണ് വിചാരണ നേരിട്ടത്. കൊലപാതകം നടന്ന് 11 വര്‍ഷത്തിന് ശേഷത്തിന് ശേഷമാണ് കുനിയില്‍ ഇരട്ടകൊല കേസില്‍ വിധി വരുന്നത്. 2012 ജൂണ്‍ 10നാണ് കൊളക്കാടന്‍ അബ്ദുല്‍ കലാം ആസാദ് (37), സഹോദരന് അബൂബക്കര്‍ (48) എന്നിവരെ കുനിയില്‍ അങ്ങാടിയില്‍ രണ്ട് വാഹനങ്ങളിലായി മുഖംമൂടി ധരിച്ചെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
2012 ജനുവരി അഞ്ചിന് കുനിയില്‍ അങ്ങാടിയില്‍ ഫുട്ബോള്‍ ക്ലബ്ബുകള്‍ തമ്മിലുണ്ടായ തര്‍ക്കത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന കുറുവങ്ങാടന്‍ അത്തീഖ് റഹ്മാന് കൊല്ലപ്പെടുകയും ലീഗ് പ്രവര്‍ത്തകനായ മുജീബ് റഹ്മാന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അത്തീഖ് റഹ്മാന് വധക്കേസിലെ ആറ് പ്രതികളില്‍ രണ്ട് പേരായിരുന്നു കൊളക്കാടന്‍ സഹോദരന്മാര്. ഇവരെ കൊലപ്പെടുത്താന്‍ 2012 ഏപ്രിലില്‍ ഗൂഢാലോചന നടത്തുകയും ജൂണ്‍ 10ന് കൃത്യം നടത്തിയെന്നുമാണ് പ്രോസിക്യൂഷന് കേസ്.
അത്തീഖ് റഹ്മാന്റെ സഹോദരങ്ങളാണ് കേസിലെ ഒന്നും 16ഉം പ്രതികള്‍. സഹോദരനെ കൊലപ്പടുത്തിയതിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസ് നിഗമനം. വൈകീട്ട് ഏഴരയോടെ കുനിയില്‍ അങ്ങാടിയിലെത്തിയ ഏഴംഗ സംഘം ബൈക്കില്‍ ചാരി നില്‍ക്കുകയായിരുന്ന ആസാദിനെ അക്രമിച്ചു. ഏഴാം പ്രതിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. മറ്റുള്ളവര്‍ വെട്ടിപ്പരിക്കേല്പിച്ചു. തുടര്‍ന്ന് പുള്ളിപ്പാടത്ത് വാഹനം ഒളിപ്പിക്കുകയായിരുന്നു. ഇതേസമയം തന്നെ ആദ്യം അക്രമം നടന്ന സ്ഥലത്തുനിന്ന് 35 മീറ്റര്‍ മാറിയാണ് അബൂബക്കറിന് നേരെ ആക്രമണം നടന്നത്. ദൃക്സാക്ഷികളുള്‍പ്പെടെ 364 സാക്ഷികളാണ് കേസിലുള്ളത്. 273 സാക്ഷികളെ വിസ്തരിച്ചു. സംഭവം നടന്ന സ്ഥലം വീഡിയോ വഴി പ്രദര്‍ശിപ്പിച്ചു. 100 തൊണ്ടിമുതലുകള്‍ കോടതിയില്‍ ഹാജരാക്കി.
RELATED STORIES
ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ചവര്‍ പുഴയില്‍ വീണു
16 March 2025 5:23 PM GMTമോഷണക്കേസ് പ്രതി പോലിസുകാരനെ കുത്തിപരിക്കേല്‍പ്പിച്ചു
16 March 2025 5:03 PM GMTജലക്ഷാമം രൂക്ഷം: കുടിവെള്ള വിതരണത്തിന് സർക്കാർ നടപടി സ്വീകരിക്കണം :...
16 March 2025 4:44 PM GMTകെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
16 March 2025 3:53 PM GMTഗസയില്‍ റെയ്ച്ചല്‍ കൊറി കൊല്ലപ്പെട്ടിട്ട് 22 വര്‍ഷം (PHOTOS-VIDEOS)
16 March 2025 3:37 PM GMTഡല്‍ഹിയില്‍ സെന്റ് മേരീസ് പള്ളിക്ക് നേരെ ആക്രമണം
16 March 2025 2:49 PM GMT