- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാവോവാദി നേതാവ് രൂപേഷ് വീണ്ടും നിരാഹാര സമരം ആരംഭിച്ചു
രൂപേഷിന്റെ പരാതികള്‍ കേട്ട ഡിജിപി ഋഷിരാജ് സിങ് നിയമപ്രകാരമുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് രൂപേഷ് സമരം അവസാനിപ്പിരുന്നത്.
വിയ്യൂര്‍: മാവോവാദി നേതാവ് രൂപേഷ് വീണ്ടും നിരാഹാര സമരം ആരംഭിച്ചു. തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയ അവകാശങ്ങളൊന്നും തന്നെ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രൂപേഷ് വീണ്ടും നിരാഹാരം ആരംഭിച്ചത്. വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ തടവുകാർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ രൂപേഷ് നേരത്തെ നിരാഹാര സമരം നടത്തിയിരുന്നു. രൂപേഷിന്റെ പരാതികള്‍ കേട്ട ഡിജിപി ഋഷിരാജ് സിങ് നിയമപ്രകാരമുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് രൂപേഷ് സമരം അവസാനിപ്പിരുന്നത്.
സെല്ലില്‍ നിന്ന് രാവിലെ ഒന്നര മണിക്കൂറും വൈകീട്ട് ഒരു മണിക്കൂറും പുറത്തിറക്കാനും കോടതിയില്‍ ഹാജരാക്കി വരുമ്പോള്‍ നഗ്നരാക്കിയുള്ള പരിേശാധന നടത്തില്ലെന്നുമാണ് ഡിജിപി രൂപേഷിന് നല്‍കിയ ഉറപ്പ്. എന്നാല്‍ ഇതൊന്നും പ്രാവര്‍ത്തികമാകുന്നില്ലെന്ന് രൂപേഷിന്റെ കൂട്ടുകാരി ഷൈന ചൂണ്ടിക്കാട്ടുന്നു. രണ്ടര മണിക്കൂര്‍ സെല്ലിന് പുറത്തിറങ്ങാമെന്നുള്ളത് വെറും ഒരു മണിക്കൂര്‍ മാത്രമേ രാവിലെയും വൈകുന്നേരമായും ലഭിക്കുന്നുള്ളു. നഗ്നരാക്കിയുള്ള പരിശോധനയില്‍ മാറ്റമൊന്നുമില്ലെന്നും പരിഗണിക്കാമെന്ന് പറഞ്ഞ മറ്റ് ഒരു കാര്യങ്ങളും തന്നെ പരിഗണിക്കപ്പെടുന്നില്ല.
ജൂലൈ 8നാണ് രൂപേഷ് ഉൾപ്പടെയുള്ള തടവുകാരെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പുതുതായി നിർമ്മിച്ച അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയത്. ഈ 26 തടവുകാരിൽ രൂപേഷ് ഉൾപ്പടെയുള്ള 22 തടവുകാർ വിചാരണ തടവുകാരാണ്. 4 പേർ മാത്രമാണ് ശിക്ഷാ തടവുകാരായുള്ളത്. വിചാരണ കോടതി കുറ്റക്കാരനെന്നു കണ്ടെത്തുന്നത് വരെ നിരപരാധിയായി പരിഗണിക്കപ്പെടാൻ വിചാരണത്തടവുകാർക്കു അവകാശമുണ്ട്. എന്നാൽ ആ അവകാശം അംഗീകരിക്കുന്നില്ല. സുപ്രീം കോടതി തന്നെ ഭരണഘടനാ വിരുദ്ധമാണെന്നു വിധിച്ച ഏകാന്ത തടവിലാണ് തടവുകാരെ പാർപ്പിച്ചിരിക്കുന്നത്. തടവുകാർക്ക് പരസ്പരം കാണാൻ പോലും പറ്റാത്ത വിധമാണ് അതീവ സുരക്ഷാ ജയിലിൽ സെല്ലുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് പത്ര മാധ്യമങ്ങൾ നേരത്തെ റിപോർട്ട് ചെയ്തിരുന്നു.
RELATED STORIES
ഗസയ്ക്കെതിരായ ഉപരോധം തകര്‍ക്കാനെത്തിയവരെ തടഞ്ഞ് ഈജിപ്ത്
12 Jun 2025 4:32 PM GMTഅതിക്രമത്തിന് മുതിര്‍ന്നാല്‍ ഇസ്രായേലും യുഎസും അദ്ഭുതപ്പെടും: ഇറാന്
12 Jun 2025 4:09 PM GMTഅന്തര്‍വാഹിനിക്ക് ആബിദ് ഹസന് സഫ്റാനിയുടെ പേരിടുന്നത് പരിഗണനയിലെന്ന്...
12 Jun 2025 3:41 PM GMTഅഹമ്മദാബാദ് വിമാന ദുരന്തം; ചിത്രങ്ങളിലൂടെ
12 Jun 2025 3:32 PM GMTമരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ച്...
12 Jun 2025 3:20 PM GMTജയ് ശ്രീ റാം മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിച്ച് മുസ്ലിം...
12 Jun 2025 3:08 PM GMT