- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വൈപ്പിനിലെ ജുമാ മസ്ജിദുകളില്‍ മലബാര്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികള്‍ക്ക് സ്മാരകങ്ങളൊരുങ്ങുന്നു

വൈപ്പിന്‍: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന് ത്യജിച്ച മലബാര്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികളെ ചരിത്രത്തില്‍നിന്ന് നീക്കം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ വേറിട്ട പ്രതിഷേധം. ജുമുഅ നടക്കുന്ന വൈപ്പിനിലെ എല്ലാ പള്ളികളിലും മലബാര്‍ രക്തസാക്ഷികളുടെ പേരുകള്‍ കൊത്തിവച്ച ശിലാഫലകങ്ങള്‍ സ്ഥാപിക്കാനാണ് തയ്യാറെടുക്കുന്നത്. വൈപ്പിന്‍ മേഖലാ ജമാഅത്ത് കൗണ്‍സില്‍ യോഗമാണ് മലബാര്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികള്‍ക്ക് സ്മാരകമൊരുക്കാന്‍ തീരുമാനിച്ചത്. എടവനക്കാട് മദ്റസത്തുല്‍ ഫലാഹിയ ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് കെ കെ ജമാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
വൈപ്പിന്‍ മേഖലയിലെ 14 പള്ളി/മദ്റസ പ്രസിഡന്റ് സെക്രട്ടറിമാര്‍, മഹല്ല് ഇമാമുമാര്‍ എന്നിവര്‍ പങ്കെടുത്തു. കെ കെ ജമാലുദ്ദീന്‍, ഇ കെ അഷ്റഫ്, അഡ്വ: അബ്ദുല്‍റഷീദ്, മഹ്ബൂബ് കൊച്ചി, വി കെ അബ്ദുല്‍ റസ്സാഖ്, പി എ ഷാനവാസ്, മുഹമ്മദ് സലിം നദ്വി, അലി ബാഖവി ആറ്റുപുറം, റഫീഖ് ബാഖവി നായരമ്പലം, മുഹമ്മദ് നിസാര്‍ പള്ളിപ്പുറം എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങി 387 മലബാര്‍ സ്വാതന്ത്ര്യസമര പോരാളികളെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍നിന്ന് നീക്കം ചെയ്യാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) ശുപാര്‍ശ ചെയ്തതാണ് വിവാദമായത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഐസിഎച്ച്ആര്‍ നിയോഗിച്ച മൂന്നംഗ സമിതി സമര്‍പ്പിച്ച അവലോകന റിപോര്‍ട്ടിലാണ് ശുപാര്‍ശ. മലബാറിലേത് സ്വാതന്ത്ര്യസമരമല്ലെന്ന സംഘപരിവാര്‍ നിലപാടിനെ സാധൂകരിക്കുന്ന തരത്തിലാണ് കമ്മിറ്റിയുടെ തീരുമാനമെന്നായിരുന്നു വ്യാപകവിമര്‍ശനം. സ്വാതന്ത്ര്യസമര ചരിത്രത്തെ അപഹസിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ വര്ഗീയനീക്കത്തിനെതിരേ വിവിധ കോണുകളില്‍നിന്ന് വലിയതോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
RELATED STORIES
അമേരിക്കയുമായുള്ള ആണവ ചർച്ചകൾ അർഥശൂന്യമെന്ന് ഇറാൻ
14 Jun 2025 8:23 AM GMTകനത്ത മഴയും മണ്ണിടിച്ചിലും; ഉഡുപ്പി ദേശീയാപാതയില്‍ ഭാരവാഹനങ്ങള്‍ക്ക്...
14 Jun 2025 8:00 AM GMTജമ്മു കശ്മീര്‍ സെലക്ഷന് ബോര്‍ഡ് പരീക്ഷയ്ക്ക് ഉറുദു ഭാഷാ പരിജ്ഞാനം...
14 Jun 2025 7:51 AM GMTകൊവിഡ് കേസുകളില്‍ വര്‍ധന; 24 മണിക്കൂറിനുള്ളില്‍ മരിച്ചത് ഒമ്പതു പേര്
14 Jun 2025 7:30 AM GMTഅസമിലെ ധുബ്രിയില്‍ വര്‍ഗീയ സംഘര്‍ഷം; അക്രമികളെ കണ്ടാലുടന്‍...
14 Jun 2025 7:24 AM GMTക്ലബ്ബ് ലോകകപ്പ് മുതല്‍ പുതിയ നിയമം; ഗോള്‍ കീപ്പര്‍ക്ക് എട്ട്...
14 Jun 2025 7:07 AM GMT