Sub Lead

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തിയില്‍ പ്രവേശനം നിഷേധിച്ച് പാകിസ്താന്‍; നിയന്ത്രണ രേഖ സംബന്ധിച്ച ഷിംല കരാറും മരവിപ്പിച്ചു

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തിയില്‍ പ്രവേശനം നിഷേധിച്ച് പാകിസ്താന്‍; നിയന്ത്രണ രേഖ സംബന്ധിച്ച ഷിംല കരാറും മരവിപ്പിച്ചു
X

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തിയില്‍ പ്രവേശനം നിഷേധിച്ച് പാകിസ്താന്‍. അയല്‍രാജ്യമായുള്ള ഇന്ത്യയുമായുള്ള എല്ലാ തരം വാണിജ്യ ഇടപാടുകളും മരവിപ്പിച്ചതായും പാകിസ്താന്‍ അറിയിച്ചു. ഇന്ത്യന്‍ പൗരന്‍മാര്‍ക്കുള്ള വിസകളും റദ്ദാക്കി. കശ്മീരിലെ പെഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സ്വീകരിച്ച നടപടികള്‍ക്ക് പകരമായാണ് പാകിസ്താന്റെ നടപടി. 1971ലെ ഇന്ത്യാ-പാക് യുദ്ധത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും ഒപ്പിട്ട ഷിംല കരാറും പാകിസ്താന്‍ മരവിപ്പിച്ചു. ഈ യുദ്ധത്തിലാണ് പാക്കിസ്താന്‍ പിളര്‍ന്ന് ബംഗ്ലാദേശ് രൂപപ്പെട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനായിരുന്നു കരാര്‍. പാകിസ്താന്‍ പ്രസിഡന്റ് സുള്‍ഫിക്കര്‍ അലി ഭൂട്ടോയും ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമാണ് കരാറില്‍ ഒപ്പിട്ടിരുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലുടെ പരിഹരിക്കും എന്നതായിരുന്നു ഈ കരാറിന്റെ കാതല്‍. ഐക്യരാഷ്ട്ര സഭ പോലും വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നായിരുന്നു ധാരണ. 1971 ഡിസംബര്‍ 17ലെ വെടിനിര്‍ത്തല്‍ രേഖയെ നിയന്ത്രണ രേഖയായി മാറ്റുകയും ചെയ്തു. ഈ നിയന്ത്രണ രേഖയില്‍ ഇരുരാജ്യങ്ങളും ഏകപക്ഷീയമായി മാറ്റം വരുത്തില്ലെന്നും ധാരണയായിരുന്നു.ഈ കരാര്‍ ആണ് പാകിസ്താന്‍ മരവിപ്പിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it