Sub Lead

ഹിസ്ബുല്ലയെ നിരായുധീകരിക്കാന്‍ ആഗ്രഹിക്കുന്ന ആരുമായും പോരാടും: ശെയ്ഖ് നഈം ഖാസിം

ഹിസ്ബുല്ലയെ നിരായുധീകരിക്കാന്‍ ആഗ്രഹിക്കുന്ന ആരുമായും പോരാടും: ശെയ്ഖ് നഈം ഖാസിം
X

ബെയ്‌റൂത്ത്: ഹിസ്ബുല്ലയെ നിരായുധീകരിക്കാന്‍ ആഗ്രഹിക്കുന്ന ആരുമായും പോരാടാന്‍ തയ്യാറാണെന്ന് സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം ഖാസിം. ലബ്‌നാന്റെ ഭൂമി തട്ടിയെടുക്കാന്‍ സയണിസ്റ്റുകള്‍ ശ്രമിച്ചപ്പോള്‍ അതിനെ നേരിടാന്‍ ഭരണകൂടത്തിന് സാധിക്കാത്തതിനാലാണ് പ്രതിരോധ പ്രസ്ഥാനം രൂപപ്പെട്ടത്. ഫലസ്തീന്‍ അടക്കമുള്ള പ്രദേശങ്ങളെ വിമോചിപ്പിക്കേണ്ട ചുമതല പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. അതിനാല്‍ നിരായുധീകരണത്തെ കുറിച്ച് ആരും പറയേണ്ടതില്ല. ലബ്‌നാനിലെ ഇസ്രായേലി അധിനിവേശത്തെ ഒരു പരിധി വരെ തടഞ്ഞത് ഹിസ്ബുല്ലയാണ്. ഇക്കഴിഞ്ഞ അധിനിവേശ കാലത്ത് ലിത്വാനി നദിയുടെ സമീപത്ത് നിന്ന് സയണിസ്റ്റുകള്‍ക്ക് മുന്നോട്ടു വരാന്‍ കഴിഞ്ഞില്ല.

യുദ്ധത്തിലെ വിജയം തകര്‍ന്ന കെട്ടിടങ്ങളുടെ കണക്കില്‍ അല്ല പരിശോധിക്കേണ്ടത്. യുദ്ധ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയോ എന്നാണ് പരിശോധിക്കേണ്ടത്. ലബ്‌നാനെ ദുര്‍ബലമാക്കിയ ശേഷം കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനാണ് ഇസ്രായേല്‍ പദ്ധതിയിടുന്നത്.

എന്നാല്‍, ലബ്‌നാനിലെ ചിലര്‍ ഹിസ്ബുല്ലയാണ് ലബ്‌നാന്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് പ്രചരിപ്പിക്കുന്നു. അവര്‍ സയണിസ്റ്റ് താല്‍പര്യം സംരക്ഷിക്കുന്നവരാണ്. ഹിസ്ബുല്ലയെ നിരായുധീകരിക്കാന്‍ ഇസ്രായേല്‍ പഠിച്ച പണിയെല്ലാം എടുത്തു. പ്രതിരോധ പ്രസ്ഥാനത്തെ നിരായുധീകരിക്കാന്‍ ആരെയും ഞങ്ങള്‍ അനുവദിക്കില്ല. നിരായുധീകരിക്കാന്‍ ശ്രമിക്കുന്നവരെ ഇസ്രായേലിനെ നേരിട്ട പോലെ തന്നെ നേരിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it