- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'യുപിയില്‍ നിന്ന് വരുന്നവര്‍ക്ക്....' ഗവര്‍ണറുടെ അപ്രീതിക്ക് പാത്രമായ ധനമന്ത്രിയുടെ പ്രസംഗം ഇതാണ്
ഇങ്ങനെയുള്ള സര്‍വകലാശാലകള്‍ നടക്കുന്ന സ്ഥലത്തു നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക്, കേരളത്തിലെ സര്‍വകലാശാലകളെപ്പറ്റി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ എല്ലാ മേഖലയില്‍ നിന്നുമുള്ള ആളുകള്‍ പങ്കെടുക്കുന്ന, വളരെ ജനാധിപത്യപരമായി, അക്കാദമി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന, വലിയ മാറ്റമുണ്ടാക്കുന്ന ജനകീയമായ സംവിധാനങ്ങളാണ്.

തിരുവനന്തപുരം: ഈ മാസം 18ന് നടന്ന പൊതുപരിപാടിയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തിയ പ്രസംഗമാണ് ഗവര്‍ണറുടെ അപ്രീതിക്ക് ഇടയാക്കിയത്. ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
മിഡ്നാപ്പൂര്‍ സമ്മേളനത്തിലാണ് താന്‍ എസ്എഫ്ഐ അഖിലേന്ത്യാപ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. അവിടുന്ന് കേരളത്തിലേക്ക് വരാതെ നേരെ പോയത് ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയിലേക്കാണ്. അവിടെ വെടിവയ്പ്പ് ഉണ്ടായതാണ് അവിടേക്ക് പോകാന്‍ കാരണം. അഞ്ചു വിദ്യാര്‍ത്ഥികളാണ് വെടിവയ്പില്‍ അന്നുകൊല്ലപ്പെട്ടത്.വെടിവെച്ചത് ആരാണെന്ന് അറിയുമോ. വൈസ് ചാന്‍സലറുടെ സെക്യൂരിറ്റി ഗാര്‍ഡാണ്. വൈസ് ചാന്‍സലര്‍ക്ക് 50 മുതല്‍ 100 വരെ സെക്യൂരിറ്റി ഗാര്‍ഡുണ്ട് യുപിയിലെ ബനാറസ് സര്‍വകലാശാലയില്‍. അവിടുത്തെ പല സര്‍വകലാശാലകളിലും അങ്ങനെയാണ്.
ഇങ്ങനെയുള്ള സര്‍വകലാശാലകള്‍ നടക്കുന്ന സ്ഥലത്തു നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക്, കേരളത്തിലെ സര്‍വകലാശാലകളെപ്പറ്റി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ എല്ലാ മേഖലയില്‍ നിന്നുമുള്ള ആളുകള്‍ പങ്കെടുക്കുന്ന, വളരെ ജനാധിപത്യപരമായി, അക്കാദമി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന, വലിയ മാറ്റമുണ്ടാക്കുന്ന ജനകീയമായ സംവിധാനങ്ങളാണ്.
സര്‍വകലാശാലകളെ അതിന്റെ ജനാധിപത്യത്തെ ഉള്‍ക്കൊള്ളുവാനും ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തേക്കാളും വികസിതമായ പല നേട്ടങ്ങളുമുള്ള സ്ഥലമെന്ന നിലയില്‍ നമ്മുടെ വിദ്യാഭ്യാസത്തെ, വിവിധ തരത്തിലുള്ള ആളുകളുടെ പങ്കാളിത്തത്തെ ശക്തിപ്പെടുത്താനുള്ള ഏറ്റവും വലിയ ശ്രമം നടക്കേണ്ട ഘട്ടത്തിലാണെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു.
ധനമന്ത്രിയുടെ ഈ പ്രസംഗത്തിന്റെ പരിഭാഷ ഗവര്‍ണര്‍ കേട്ടിരുന്നു. ഇതിനുപിന്നാലെയാണ് ധനമന്ത്രിയില്‍ തനിക്ക് അപ്രീതിയുണ്ടെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. ബാലഗോപാല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രിയുടെ പ്രസംഗം രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്തെന്നും രാജ്യത്തിന്റെ ഐക്യത്തിന് വെല്ലുവിളിയാണെന്നും ഗവര്‍ണര്‍ കത്തില്‍ ആരോപിക്കുന്നു.
RELATED STORIES
22 കിലോമീറ്റർ താണ്ടിയത് 22 മിനുറ്റു കൊണ്ട്; അമ്മക്കും കുഞ്ഞിനും...
11 May 2025 7:47 AM GMTഅടിമാലിയില്‍ വീടിന് തീപിടിച്ച് നാല് പേര് മരിച്ച സംഭവം; ഷോര്‍ട്ട്...
11 May 2025 7:44 AM GMTട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി; ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍
11 May 2025 7:36 AM GMTപത്മശ്രീ അവാർഡ് ജേതാവും കാർഷിക ശാസ്ത്രജ്ഞനുമായ സുബ്ബണ്ണ അയ്യപ്പൻ...
11 May 2025 7:15 AM GMTമൈസൂരുവില്‍ മലയാളി വ്യവസായിയെ ആക്രമിച്ചു പണം തട്ടിയത് മലയാളി സംഘം; ...
11 May 2025 6:54 AM GMTഐപിഎല്‍ പുനരാരംഭിക്കല്‍; ബിസിസിഐ യോഗം ഇന്ന് ചേരും
11 May 2025 6:38 AM GMT