Sub Lead

കാണ്‍പൂരില്‍ മുസ്‌ലിം കടകള്‍ തകര്‍ത്ത് ബിജെപി ആര്‍എസ്എസ് സംഘം; മുസ്ലിം പുരുഷനെ കഴുത്തറുത്ത് കൊല്ലുന്ന ടാബ്ലോയുമായി ബിഹാറിലെ ഹിന്ദുത്വര്‍ (വീഡിയോ)

കാണ്‍പൂരില്‍ മുസ്‌ലിം കടകള്‍ തകര്‍ത്ത് ബിജെപി ആര്‍എസ്എസ് സംഘം; മുസ്ലിം പുരുഷനെ കഴുത്തറുത്ത് കൊല്ലുന്ന ടാബ്ലോയുമായി ബിഹാറിലെ ഹിന്ദുത്വര്‍ (വീഡിയോ)
X

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള കടകള്‍ തകര്‍ത്ത് ആര്‍എസ്എസ്-ബിജെപി സംഘം. രാമനവമി ആഘോഷത്തിന്റെ ഭാഗമായാണ് ഏപ്രില്‍ ആറിന് ഹിന്ദുത്വര്‍ മുസ്‌ലിം സ്ഥാപനങ്ങള്‍ ആക്രമിച്ചത്.

A new video has emerged showing workers of a Hindu organization in #Kanpur, #UttarPradesh, vandalizing shops and throwing goods, after spreading rumors of stone-pelting during a #RamNavami procession.

The police have already filed three FIRs and are now preparing a fourth based… https://t.co/yrg84xk29T pic.twitter.com/hZWJiWDdWe

കടകളിലെ വസ്തുക്കളും സംഘപരിവാരം മോഷ്ടിച്ചു. രാമനവമി റാലിക്ക് നേരെ മുസ്‌ലിംകള്‍ കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്നതെന്ന് ഡിഎസ്പി ശ്രാവണ്‍ കുമാര്‍ സിങ് പറഞ്ഞു. കല്ലേറുണ്ടായതിന് തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആരാണ് കല്ലേറ് കിവംദന്തികള്‍ പ്രചരിപ്പിച്ചതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പശ്ചിമ ബംഗാളിലെ ഭാത്പരയിലെ രാമനവമി റാലിയില്‍ ഇസ്രായേലിന്റെ കൊടി ഉപയോഗിച്ചതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പോലിസില്‍ പരാതി നല്‍കി. ഈ പതാകയുള്ള സംഘമാണ് കര്‍ബല സ്മാരകത്തിന് മുകളില്‍ കാവിക്കൊടി നാട്ടിയത്.

ബിഹാറിലെ രോഹ്താസില്‍ മുസ്‌ലിം പുരുഷനെ കഴുത്തറുത്ത് കൊല്ലുന്ന ടാബ്ലോ ഹിന്ദുത്വര്‍ അവതരിപ്പിച്ചു. 18+വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക



Next Story

RELATED STORIES

Share it