തീവണ്ടി വരുന്നതുകണ്ട് ചാലക്കുടി റെയില്‍പ്പാലത്തില്‍നിന്ന് ചാടിയ നാലുപേർ തട്ടിപ്പുകേസിലെ പ്രതികളെന്ന് സൂചന
ചാലക്കുടി: തീവണ്ടി വരുന്നതുകണ്ട് റെയില്‍പ്പാലത്തില്‍നിന്ന് നാലുപേര്‍ ചാലക്കുടിപ്പുഴയില്‍ ചാടിയെന്ന ലോക്കോ പൈലറ്റിന്റെ വെളിപ്പെടുത്തല്‍ മണിക്കൂറുകളോളം നാടിനെ ആശങ്കയിലാഴ്ത്തി. ശക്തമായ ഒഴുക്കുള്ള ചാലക്കുടിപ്പുഴയില്‍ തിരച്ചില്‍ നടക്കുന്നതിനിടെ പുഴയില്‍ ചാടിയവര്‍ രക്ഷപ്പെട്ട് പെരുമ്പാവൂരിലെത്തിയെന്ന വിവരം ലഭിച്ചു.
സ്വര്‍ണം നല്‍കാമെന്നുപറഞ്ഞ് നാദാപുരം സ്വദേശിയില്‍നിന്ന് അതിഥിതൊഴിലാളികളുടെ ഒരു സംഘം നാലു ലക്ഷം രൂപ തട്ടിയെടുത്തതായി ചാലക്കുടി പോലിസിന് പരാതി ലഭിച്ചിരുന്നു. ഇവരാണ് ഈ സംഘമെന്ന സൂചനയാണ് പോലിസ് നല്‍കുന്നത്. ഇതു കാരണമാകാം ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും കരുതുന്നു. സംഘത്തിന്റെ പേരു മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.