കര്‍ഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ച് തെലങ്കാന ഹൈക്കോടതി

Update: 2025-01-12 06:07 GMT
കര്‍ഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ച് തെലങ്കാന ഹൈക്കോടതി

ഹൈദരാബാദ്: ഫാര്‍മ സിറ്റിക്കെതിരേ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ കാല്‍നട മാര്‍ച്ച് വിലക്കിയ ഉത്തരവ് താല്‍ക്കാലികമായി തടഞ്ഞ് തെലങ്കാന ഹൈക്കോടതി. ഇബ്രാഹിംപട്ടണത്തെ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ (എസിപി) ജനുവരി രണ്ടിന് പുറപ്പെടുവിച്ച ഉത്തരവാണ് തെലങ്കാന ഹൈക്കോടതിയിലെ ജസ്റ്റിസ് ബി വിജയസെന്‍ റെഡ്ഡി റദ്ദാക്കിയത്. രംഗ റെഡ്ഡി ജില്ലയിലെ യാചരം മണ്ഡലില്‍ ഫാര്‍മ സിറ്റി സ്ഥാപിക്കുന്നതിനെതിരേയാണ് കര്‍ഷക സംഘടനകളുടെ പ്രതിഷേധം.

പ്രതിഷേധിക്കാനും പൊതുബോധവല്‍ക്കരണം നടത്താനുമുള്ള തങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കരുതെന്ന് വാദിച്ച് മുത്യാല സായി റെഡ്ഡിയും മേഡിപ്പള്ളി ഗ്രാമത്തിലെ മറ്റ് രണ്ട് കര്‍ഷകരും നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഈ തീരുമാനം. നാനക്നഗറില്‍ സമാധാനപരമായ പ്രതിഷേധത്തിനും എസിപി മുമ്പ് അനുമതി നിഷേധിച്ചിരുന്നതായി കര്‍ഷക അഭിഭാഷകന്‍ സി എച്ച് രവികുമാര്‍ ചൂണ്ടിക്കാട്ടി. ജനുവരി 14ന് നടത്താനിരുന്ന മാര്‍ച്ച് അനുവദിക്കണമെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.

ഫാര്‍മ സിറ്റി പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന ഹര്‍ജിക്കാര്‍ അന്യായമായ ഭൂമി ഏറ്റെടുക്കലായി കാണുന്നതിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശം ഊന്നിപ്പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികള്‍ തങ്ങളുടെ പ്രതിഷേധത്തില്‍ ചേരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കര്‍ഷകര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായാല്‍, ഗ്രീന്‍ സിറ്റി ഫാര്‍മ സിറ്റി പോലീസ് സ്റ്റേഷനിലെ എസിപിക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും (എസ്എച്ച്ഒ)ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും കോടതി അറിയിച്ചു. ജനുവരി 31ന് കേസ് വീണ്ടും പരിഗണിക്കും.

Tags:    

Similar News