- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാരാഷ്ട്ര: ബിജെപി-ശിവസേനാ പോര് മുറുകി; മുഖ്യമന്ത്രി താൻ തന്നെയെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്, കൂടിക്കാഴ്ച റദ്ദാക്കി ശിവസേന
അതേസമയം ഫഡ്നാവിസിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞു രംഗത്തെത്തിയ ശിവസേന ബിജെപി നേതാക്കളുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദ് ചെയ്തു. ദേവേന്ദ്ര ഫഡ്നാവിസ് ബിജെപി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി ബിജെപിയുമായി ചര്‍ച്ച നടത്തേണ്ടെന്നാണ് ശിവസേന തീരുമാനം.

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി പോര് മുറുകുന്നു. ശിവസേനക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നില്ലെന്നും അടുത്ത 5 വര്‍ഷം താന്‍ തന്നെയാകും മുഖ്യമന്ത്രിയെന്നും ശിവസേനയ്ക്ക് മറുപടിയുമായി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. ശിവസേനയുടെ 45 എംഎല്‍എമാര്‍ ബിജെപിക്കൊപ്പമാണെന്ന് ബിജെപി എംപി സഞ്ജയ് കാക്കഡെയും ചൂണ്ടിക്കാട്ടി. അതേസമയം ഫഡ്നാവിസിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞു രംഗത്തെത്തിയ ശിവസേന ബിജെപി നേതാക്കളുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദ് ചെയ്തു. ദേവേന്ദ്ര ഫഡ്നാവിസ് ബിജെപി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി ബിജെപിയുമായി ചര്‍ച്ച നടത്തേണ്ടെന്നാണ് ശിവസേന തീരുമാനം.
മന്ത്രിസഭയില്‍ പകുതി പ്രതിനിധ്യവും, മുഖ്യമന്ത്രിസ്ഥാനം വീതം വയ്ക്കണമെന്നുമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിക്കൊപ്പം നില്‍ക്കില്ലെന്ന നിലപാട് കടുപ്പിക്കുന്നതിനിടെയാണ് ശിവസേനക്ക് മറുപടിയുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തിയത്.
മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷത്തേക്ക് ശിവസേനയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലെന്നും, അടുത്ത 5 വര്‍ഷം താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി എന്നും ഫഡ്നാവിസ് വ്യക്തമാക്കി. നാളെ ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് നേതാവിനെ തിരഞ്ഞെടുക്കുമെന്നും അതിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ കാണുമെന്നും ഫഡ്നാവിസും അറിയിച്ചു. 288 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ ബിജെപി 105 സീറ്റുകളും ശിവസേന 56 സീറ്റുകളുമാണ് നേടിയത്.
RELATED STORIES
ആര്‍ജി കര് ബലാല്‍സംഗക്കൊല: ഏഴ് നഴ്സിങ് ജീവനക്കാര്‍ക്ക് സമന്‍സ്
20 March 2025 11:07 AM GMTവരുമാനമുള്ള സ്ത്രീകള്‍ ജീവനാംശം തേടരുത്, നിയമം അലസതയെ...
20 March 2025 10:40 AM GMTഡല്‍ഹിയിലെ അക്ബര്‍ റോഡ് സൈന്‍ബോര്‍ഡ് വൃത്തിഹീനമാക്കി...
20 March 2025 10:27 AM GMTവ്യാപക റെയ്ഡ് എന്ന വാര്‍ത്ത അടിസ്ഥാന രഹിതം: എം എം താഹിര്‍
20 March 2025 10:15 AM GMT40 വര്‍ഷത്തിലേറെയായി മുസ്ലിംകൾക്ക് ഇഫ്താര്‍ വിരുന്നൊരുക്കി ഒരു...
20 March 2025 9:29 AM GMTമാലിന്യക്കൂടയില്ലാത്ത രാജ്യം; ശുചിത്വത്തിന്റെ മുഖമുദ്രയായി...
20 March 2025 9:02 AM GMT