Cricket

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ; ലോകം കാത്തിരിക്കുന്ന ഇന്ത്യാ-പാക് പോരാട്ടം ഉച്ചയ്ക്ക്

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ; ലോകം കാത്തിരിക്കുന്ന ഇന്ത്യാ-പാക് പോരാട്ടം ഉച്ചയ്ക്ക്
X

ദുബായ്: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ- പാക് ക്ലാസ്സിക്ക് സൂപ്പര്‍ പോരാട്ടം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് വമ്പന്‍ പോരാട്ടത്തിന് തുടക്കമാവുക. ഇന്നലത്തെ ഇംഗ്ലണ്ട്-ഓസീസ് ത്രില്ലര്‍ പോലെ അതിസുന്ദരമായ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. രോഹിത് ശര്‍മ്മയെയും സംഘത്തേയും നേരിടാനിറങ്ങുമ്പോള്‍ സമ്മര്‍ദം കൂടുതല്‍ മുഹമ്മദ് റിസ്വാന്‍ നയിക്കുന്ന പാകിസ്താന് ടീമിനാണ്. ന്യൂസിലന്‍ഡിനോട് തോറ്റ പാകിസ്താന് സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യക്കെതിരെ ജയം അനിവാര്യമാണ്. ഇന്ത്യയോടും മുട്ടുകുത്തിയാല്‍ 29 വര്‍ഷത്തിനിടെ ആദ്യമായി ഐസിസി ടൂര്‍ണമെന്റിന് വേദിയാവുന്ന പാകിസ്താന് കാഴ്ചക്കാരുടെ റോളിലേക്ക് മാറേണ്ടിവരും.

ബംഗ്ലാദേശിനെ തോല്‍പിച്ച ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. നായകന്‍ രോഹിത് ശര്‍മ്മയും കിംഗ് വിരാട് കോഹ്‌ലിയും കൂടി യഥാര്‍ഥ ഫോമിലേക്ക് എത്തിയാല്‍ ടീം ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് സുരക്ഷിതമാവും. ഐസിസി ടൂര്‍ണമെന്റുകളിലെ മുഹമ്മദ് ഷമിയുടെ വിക്കറ്റ് വേട്ടയും പ്രതീക്ഷ കൂട്ടുന്നു. മധ്യ ഓവറുകളില്‍ ബൗളിംഗ് മൂര്‍ച്ച കുറയുന്നത് പരിഹരിക്കണം ടീം ഇന്ത്യക്ക്. അതേസമയം പരിക്കേറ്റ് പുറത്തായ ഫഖര്‍ സമാന് പകരം പാക് നിരയില്‍ ഇമാമുല്‍ ഹഖ് ടീമിലെത്തും. ബാബര്‍ അസം, സൗദ് ഷക്കീല്‍ മുഹമ്മദ് റിസ്വാന്‍, സല്‍മാന്‍ ആഘ എന്നിവര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ പാകിസ്താന് കാര്യങ്ങള്‍ കടുപ്പമാവും.

പാകിസ്താനെതിരെ അവസാനം കളിച്ച പതിനൊന്ന് ഏകദിനത്തില്‍ ഒന്‍പതിലും ജയം ഇന്ത്യക്കായിരുന്നു. എന്നാല്‍ ചാംപ്യന്‍സ് ട്രോഫിയിലെ നേര്‍ക്കുനേര്‍ കണക്കില്‍ നേരിയ മുന്‍തൂക്കം പാകിസ്താനുണ്ട്. അഞ്ച് കളിയില്‍ 2017ലെ ഫൈനല്‍ ഉള്‍പ്പടെ പാകിസ്താന്‍ മൂന്ന് വട്ടം ജയിച്ചിരുന്നു.





Next Story

RELATED STORIES

Share it