- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്ലിംകളുടെ സ്വത്തുക്കള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിനെതിരേ ജംഇയ്യത്ത് ഉലമാ എ ഹിന്ദ് സുപ്രിം കോടതിയെ സമീപിച്ചു
'കോടതിയുടെ അനുമതിയില്ലാതെ ആരുടേയെങ്കിലും വീടോ കടയോ പൊളിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ജംഇയ്യത്ത് ഉലമാ ഇ ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷദ് മദനി ഹര്‍ജിയില്‍ കോടതിയോട് ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ മുസ്ലിം ഉമടസ്ഥതയിലുള്ള വീടുകളും കെട്ടിടങ്ങളും തിരഞ്ഞുപിടിച്ച് തകര്‍ക്കുന്നതിനെതിരേ ജംഇയ്യത്ത് ഉലമാ എ ഹിന്ദ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്കി. കുറ്റകൃത്യം തടയുക എന്ന പേരില്‍ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലിംകളെ തകര്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
'കോടതിയുടെ അനുമതിയില്ലാതെ ആരുടേയെങ്കിലും വീടോ കടയോ പൊളിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ജംഇയ്യത്ത് ഉലമാ ഇ ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷദ് മദനി ഹര്‍ജിയില്‍ കോടതിയോട് ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശില്‍ ബുള്‍ഡോസറിന്റെ രാഷ്ട്രീയമാണ് ഇപ്പോള്‍ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്, എന്നാല്‍ ഇപ്പോള്‍ ഗുജറാത്തിലും മധ്യപ്രദേശിലും ഈ നീചമായ പ്രവൃത്തി ആരംഭിച്ചിരിക്കുന്നു.
രാമനവമിയോട് അനുബന്ധിച്ച് മധ്യപ്രദേശിലെ ഖര്‍ഗോണ്‍ നഗരത്തില്‍ നടന്ന ഘോഷയാത്രയ്ക്കിടെ, 'വളരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചാണ് കലാപം ആരംഭിച്ചത്, തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവനുസരിച്ച് മുസ്ലിംകളുടെ വീടുകളും കടകളും തകര്‍ത്തു. എന്നാല്‍, മധ്യപ്രദേശ് സര്‍ക്കാര്‍ അവരുടെ ക്രൂരമായ പ്രവൃത്തിയെ ന്യായീകരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മുസ്ലിംകള് ആക്രമിക്കപ്പെട്ട ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെയും കേന്ദ്ര സര്‍ക്കാരിനെയും പ്രതികളാക്കിയാണ് ഹര്‍ജി.
മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി കൂടിയാലോചിച്ച ശേഷം അഭിഭാഷകനായ സരിം നവേദ് ആണ് ഹര്‍ജി തയ്യാറാക്കിയത്. അഭിഭാഷകന് കബീര്‍ ദീക്ഷിത് ഓണ്‍ലൈനില്‍ ഹരജി ഫയല്‍ ചെയ്തു. ഹര്‍ജിയില്‍ നേരത്തെ വാദം കേള്‍ക്കുന്നതിനുള്ള അഭ്യര്‍ത്ഥന അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടത്തും.
രാജ്യത്തുടനീളം മതതീവ്രവാദത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് മൗലാന മദനി പറഞ്ഞു. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീങ്ങളെ ഭയപ്പെടുത്താനുള്ള ഗൂഢാലോചനകള്‍ നടക്കുന്നു.മുസ്ലിം പ്രദേശങ്ങളിലും പള്ളികള്‍ക്ക് മുന്നിലും പ്രകോപനങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'പോലീസിന്റെ സാന്നിധ്യത്തില്‍, വാളുകളും വടികളും വീശുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു, എല്ലാവരും നിശബ്ദരായ കാഴ്ചക്കാരാണ്. രാജ്യത്ത് ഒരു നിയമവും അവശേഷിക്കുന്നില്ല, ഒരു സര്‍ക്കാരിനും അവരെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് തോന്നുന്നു, മുസ്ലിംകളെ വിഭാഗീയ ശക്തികള്‍ ഉപദ്രവിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ നിശബ്ദത പാലിക്കുകയാണെന്നും' അദ്ദേഹം പറഞ്ഞു.
'ഖാര്‍ഗോണിലെ അക്രമികളെ പിന്തുണച്ച് പോലിസും ഭരണകൂടവും പ്രവര്‍ത്തിച്ച ക്രിമിനല്‍ രീതി കാണിക്കുന്നത് നിയമം നടപ്പാക്കുന്നത് മേലില്‍ അവരുടെ ലക്ഷ്യമല്ലെന്നാണ്. പോലിസും ഭരണകൂടവും ഭരണഘടനയോട് അല്‍പ്പമെങ്കിലും വിധേയത്വം കാണിച്ചിരുന്നെങ്കില്‍, രാജസ്ഥാനിലെ കരൗലിയിലെ മുസ്ലിംകളെ ലക്ഷ്യം വയ്ക്കില്ലായിരുന്നു, ഖാര്‍ഗോണിലെ അവരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിപ്പിക്കപ്പെടില്ലായിരുന്നു' അദ്ദേഹം ചൂണ്ടിക്കാട്ടി.
RELATED STORIES
എമ്പുരാന് പിന്തുണയുമായി ഫെഫ്ക്ക
31 March 2025 4:29 PM GMT'രാം കീ ജൻമഭൂമി'സംവിധായകൻ പീഡനക്കേസിൽ അറസ്റ്റിൽ; കുംഭമേളയിലെ...
31 March 2025 3:45 PM GMTഈദ് നമസ്ക്കാരത്തിനെത്തിയ മുസ്ലിംകൾക്ക് മേൽ പുഷ്പങ്ങൾ ചൊരിഞ്ഞ്...
31 March 2025 11:37 AM GMTഡോ. ടി എസ് ശ്യാംകുമാറിനെതിരായ ആർ എസ്എസ് ആക്രമണം അപലപനീയം: തുളസീധരൻ...
31 March 2025 11:16 AM GMTഅംബേദ്കർ ജയന്തി ആഘോഷങ്ങൾക്ക് അനുമതി നൽകാതെ യുപിയിലെ ജില്ലാ ഭരണകൂടങ്ങൾ; ...
31 March 2025 8:58 AM GMTമതവിദ്വേഷം പ്രചരിപ്പിച്ചതിന് താമരശ്ശേരി സ്വദേശി അറസ്റ്റിൽ
31 March 2025 8:40 AM GMT