Sub Lead

യുവതി സ്ഥിരം പരാതിക്കാരി; വ്യാജ ആരോപണമെന്നും പൊന്നാനി മുന്‍ സിഎ വിനോദ്

യുവതി സ്ഥിരം പരാതിക്കാരി; വ്യാജ ആരോപണമെന്നും പൊന്നാനി മുന്‍ സിഎ വിനോദ്
X

മലപ്പുറം: തനിക്കെതിരെയുള്ള യുവതിയുടെ ബലാല്‍സംഗ ആരോപണം വ്യാജമാണെന്ന് പൊന്നാനി മുന്‍ സിഎ വിനോദ്. താന്‍ നിരപരാധിയാണെന്നും യുവതിയുടെ മുന്‍വൈരാഗ്യമാണ് തന്നെ പ്രതിയാക്കിയതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ''തനിക്കെതിരായ പരാതിയില്‍ ഡിവൈഎസ്പി ബെന്നിയും എസ്പി സുജിത്ത് ദാസും സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പിയും പല തവണ അന്വേഷണം നടത്തിയിരുന്നു. സംഭവം നടന്നെന്നു പറയുന്ന ദിവസം ഞാനും പരാതിക്കാരിയും ഒരേ ലൊക്കേഷനില്‍ ഇല്ലെന്നു തെളിഞ്ഞതാണ്. സത്യത്തില്‍ യുവതി സ്ഥിരം പരാതിക്കാരിയാണ''് വിനോദ് പറഞ്ഞു.

യുവതിയുടെ പരാതി അടിസ്ഥാനരഹിതമെന്നാണ് ആരോപണവിധേയനായ ഡിവൈഎസ്പി വി വി ബെന്നിയും പ്രതികരിച്ചു. മുട്ടില്‍ മരംമുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയതിനാലാണ് തനിക്കെതിരേ പരാതി വന്നതെന്നും അദ്ദേഹം പറഞ്ഞു. ബലാല്‍സംഗ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം മുന്‍ എസ്പി സുജിത്ത് ദാസ് പറഞ്ഞു. ആരോപണവുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കുമെന്നും സുജിത്ത് ദാസ് വ്യക്തമാക്കി.

2022 ലാണ് പീഢനം നടന്നതായി പരാതിയില്‍ പറയുന്നത്. ആദ്യം പരാതി നല്‍കിയ പൊന്നാനി സിഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാല്‍സംഗം ചെയ്തത്. പിന്നീട് ഈ പരാതിയുമായി ചെന്നപ്പോള്‍ ബെന്നിയും ഉപദ്രവിച്ചെന്നും യുവതി പറയുന്നു. വിഷയത്തില്‍ പരിഹാരം കാണാന്‍ സുജിത്ത് ദാസിനെ സമീപിച്ചപ്പോള്‍ അദ്ദേഹവും പീഡിപ്പിച്ചെന്നാണ് പരാതിക്കാരി പറയുന്നത്.

Next Story

RELATED STORIES

Share it