നിയമക്കുരുക്കില്‍ വെള്ളിത്തിര; ലൈംഗികാതിക്രമത്തിന് ഇതുവരെ 17 കേസുകള്‍

Update: 2024-08-28 06:28 GMT

തിരുവനന്തപുരം: മലയാള സിനിമാ വ്യവസായത്തെ പിടിച്ചുകുലുക്കിയ ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 17 കേസുകള്‍. പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സിനിമാ താരങ്ങളെയും സിനിമാ പ്രവര്‍ത്തകരെയും ചോദ്യം ചെയ്‌തേക്കും. 2013ല്‍ ഒരു സിനിമാ സെറ്റില്‍ വച്ച് ഒരു നടന്‍ തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി സോണിയാ മല്‍ഹാര്‍ ആണ് ഏറ്റവും പുതിയ പരാതി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് താരം പരാതി നല്‍കി. അതേസമയം, താന്‍ ഉന്നയിച്ച ആരോപണങ്ങളുമായി നടന്‍ ജയസൂര്യയെ ബന്ധിപ്പിക്കരുതെന്ന് അവര്‍ മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു. എന്നാല്‍, മറ്റൊരു നടി ജയസൂര്യയ്‌ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. പരാതി നല്‍കിയ

    സിനിമാ ചിത്രീകരണത്തിനിടെ നടന്‍മാരായ എം മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ പീഡനത്തിന് ഇരയായെന്ന് നേരത്തെ ആരോപിച്ച നടന്‍ മിനു മുനീര്‍, വെളിപ്പെടുത്തലിനു ശേഷം തനിക്ക് ഭീഷണി സന്ദേശങ്ങള്‍ വരുന്നതായും ആരോപിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് തനിക്ക് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടു. അമ്മ മുന്‍ സെക്രട്ടറി ഇടവേള ബാബു തനിക്ക് അംഗത്വമെടുക്കാന്‍ സഹായിക്കാനെന്ന വ്യാജേന തന്റെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി ശാരീരികമായി ഉപദ്രവിച്ചെന്നും താരം ആരോപിച്ചു.

Tags:    

Similar News