മാതാപിതാക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ക്കൊപ്പം നാല് വര്‍ഷം ജീവിച്ചു; യുവതിക്ക് ജീവപര്യന്തം തടവ്

36 കാരിയായ വിര്‍ജീനിയ മക്കല്ലഫിനാണ് ജീവപര്യന്തം തടവ്

Update: 2024-10-12 05:02 GMT

എസെക്‌സ്: മാതാപിതാക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ക്കൊപ്പം നാല് വര്‍ഷം ജീവിച്ച യുവതിക്ക് ജീവപര്യന്തം തടവ്. 36 കാരിയായ വിര്‍ജീനിയ മക്കല്ലഫിനാണ് ജീവപര്യന്തം തടവ്. ചെംസ്ഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

2019 ജൂണില്‍ എസെക്‌സിലെ ഗ്രേറ്റ് ബാഡോവിലുള്ള ഇവരുടെ വീട്ടിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പിതാവ് ജോണ്‍ മക്കല്ലൗവിനെ മരുന്നില്‍ വിഷം കലര്‍ത്തി മദ്യത്തില്‍ ചേര്‍ത്ത് നല്‍കി കൊലപ്പടുത്തുകയായിരുന്നു. അമ്മ ലോയിസ് മക്കല്ലോയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു.കൊലപാതകങ്ങള്‍ക്ക് ശേഷം നാല് വര്‍ഷം പ്രതി മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ക്കൊപ്പം താമസിച്ചു.

പിതാവിന്റെ മൃതദേഹം മക്കല്ലോയുടെ കിടപ്പുമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. വീടിന്റെ മുകളിലത്തെ നിലയില്‍ സ്ലീപ്പിംഗ് ബാഗില്‍ പൊതിഞ്ഞ രീതിയില്‍ ആയിരുന്നു ലോയിസ് മക്കല്ലോയുടെ മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കള്‍ക്ക് സുഖമില്ല എന്നായിരുന്നു വിര്‍ജീനിയ നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. പ്രതി ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നും മാതാപിതാക്കളുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാന്‍ വേണ്ടിയാണ് കൊലപാതകം ചെയ്തത് എന്നുമാണ് പ്രാഥമിക നിഗമനം.




Tags:    

Similar News