വിവാഹമോചിതര്‍ക്കായുളള മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി തട്ടിപ്പുകള്‍ കൂടുന്നു: വനിതാ കമ്മീഷന്‍

കമ്മീഷനു മുമ്പില്‍ ഇത്തരം കേസുകള്‍ കൂടുകയാണെന്നും അതിനാല്‍ ഇത്തരത്തില്‍ വിവാഹം നടത്തുന്നതിനു മുമ്പ് സമൂഹം ജാഗ്രത പാലിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി. ജോസഫൈന്‍ പറഞ്ഞു.

Update: 2019-01-28 18:04 GMT

കൊച്ചി: വിവാഹ മോചിതര്‍ക്കായി കേരളത്തില്‍ ആരംഭിച്ച വിവാഹവെബ്‌സൈറ്റുകളിലൂടെ വിവാഹിതരായ സ്ത്രീകള്‍ തട്ടിപ്പുകള്‍ക്കിരയാവുന്ന പ്രവണത ഏറുന്നതായി വനിതാ കമ്മീഷന്റെ വിലയിരുത്തല്‍. കമ്മീഷനു മുമ്പില്‍ ഇത്തരം കേസുകള്‍ കൂടുകയാണെന്നും അതിനാല്‍ ഇത്തരത്തില്‍ വിവാഹം നടത്തുന്നതിനു മുമ്പ് സമൂഹം ജാഗ്രത പാലിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.

എറണാകുളത്ത് കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. രണ്ടാമതും മൂന്നാമതും ഈ വെബ്‌സൈറ്റ്കള്‍ വഴി വിവാഹിതരായ സ്ത്രീകളുടെ പണവും സ്വര്‍ണവും തട്ടിയെടുക്കപ്പെടുകയാണ്. രണ്ടാം വിവാഹമായതിനാല്‍ പലരും അന്വേഷിക്കാതെയാണ് വിവാഹബന്ധങ്ങളിലെത്തുന്നത്. ഇത് തട്ടിപ്പുകാര്‍ മുതലെടുക്കുകയാണ്. സാമുദായികാടിസ്ഥാനത്തിലും വിവാഹങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലുമാണ് ഇപ്പോള്‍ വിവാഹ ബ്യൂറോ കളും വെബ്‌സൈറ്റുകളും പ്രവര്‍ത്തിക്കുന്നത്. ഇതിനു പിന്നില്‍ മാഫിയാ സാന്നിധ്യം ഉണ്ടാകാമെന്നും ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.  

Tags:    

Similar News