- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചുട്ടുപൊള്ളി മുംബൈ; രാജ്യത്തെ റെക്കോര്‍ഡ് താപനില

മുംബൈ: സമീപകാലത്ത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില മുംബൈയില്‍ രേഖപ്പെടുത്തി. മുംബൈ മഹാനഗരം കൊടുംചൂടിലേക്ക് പോവുകയാണ്. ഞായറാഴ്ച മുംബൈയില്‍ 39.4 ഡിഗ്രിയായിരുന്നു താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറഞ്ഞു. തിങ്കളാഴ്ച ചൂടിന് അല്പം കുറവുണ്ട്. ഞായറാഴ്ച സാന്താക്രൂസില്‍ 39.4 ഡിഗ്രിയും കൊളാബയില്‍ 35.8 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. കഴിഞ്ഞ ആറിന് നഗരത്തില്‍ 39.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. 2011 മാര്‍ച്ച് 17 നു 41.3 ഡിഗ്രി ചൂട് അനുഭവപ്പെട്ടതാണ് റെക്കോര്‍ഡ് താപനില. ഏഴുവര്‍ഷത്തിനുശേഷം 2018 മാര്‍ച്ച് 26 നു 41 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയിരുന്നു.
അടുത്ത ദിവസങ്ങളിലും മുംബൈയില്‍ താരതമ്യേന ചൂടുകൂടിയ അവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. മുംബൈയ്ക്കു പുറമേ കൊങ്കണ്‍ പ്രദേശങ്ങളിലും ചൂട് കൂടുന്നുണ്ട്. ഇവിടെ സാധാരണ നിലയെക്കാള്‍ നാല്, അഞ്ച് ഡിഗ്രി കൂടുതലാണ് ഇപ്പോഴത്തെ ചൂട്. കടല്‍ക്കാറ്റ് കുറഞ്ഞതാണ് ഈയവസ്ഥയ്ക്ക് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുംബൈ നഗരത്തില്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ചിട്ടുണ്ട്. 30 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുള്ള മുംബൈയിലെ വേനല്‍ക്കാലം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ നീണ്ടുനില്‍ക്കും. നിലവിലെ ചൂട് അടുത്ത രണ്ട് മാസത്തേക്ക് തുടരുമെന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
RELATED STORIES
പഹല്‍ഗാമിനു ശേഷം വിദ്വേഷവും ശത്രുതയും കുതിക്കുന്നു
8 May 2025 2:31 PM GMTആര്‍എസ്എസ് എന്തുകൊണ്ട് രാജാക്കന്മാരെ കുറിച്ച് സംസാരിക്കുന്നു?
7 May 2025 5:20 PM GMTഒരു ലൈംഗികാരോപണ കേസിനെ വര്‍ഗീയ കലാപമാക്കുന്ന വിധം
7 May 2025 12:05 PM GMTസ്വേച്ഛാധിപത്യത്തെ അട്ടിമറിച്ച നായകൻ: ഇസ്സുദ്ദീൻ അൽ ഖസ്സാമിന്റെ പാത
5 May 2025 7:11 AM GMTവിയറ്റ്നാമില്‍ നിന്ന് അമേരിക്ക തോറ്റോടിയിട്ട് 50 വര്‍ഷം; ഏജന്റ്...
30 April 2025 6:01 AM GMTപഹല്‍ഗാമിനു ശേഷം വര്‍ധിക്കുന്ന മുസ്ലിം വിരുദ്ധ ആക്രമണങ്ങള്‍
29 April 2025 2:24 PM GMT