- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ പരിപാടി; സിപിഎം പങ്കെടുക്കില്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പദയാത്രയില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഉത്തര്‍പ്രദേശിലേക്ക് ക്ഷണിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി. ജോഡോ യാത്ര കോണ്‍ഗ്രസിന്റെ മാത്രം പരിപാടിയാണെന്നും പങ്കെടുക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഭാരത് ജോഡോ യാത്ര കശ്മീരിലെത്തുമ്പോള്‍ സിപിഎം നേതാവ് യൂസഫ് തരിഗാമി പങ്കെടുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരേ പ്രതിഷേധവുമായി രംഗത്തുള്ള യുസഫ് തരിഗാമി അടക്കമുള്ള ഗുപ്കാര്‍ സഖ്യത്തിലെ പ്രധാനനേതാക്കളെല്ലാം ഭാരത് ജോഡോ യാത്രയില്‍ പങ്കാളികളാവുമെന്നായിരുന്നു വേണുഗോപാല്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യെച്ചൂരിയുടെ വിശദീകരണം.
യാത്ര കോണ്‍ഗ്രസിന്റേതാണെന്നും പങ്കെടുക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമാണെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് വ്യക്തമാക്കി. ഒമ്പതുദിവസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി മൂന്നിന് ഉത്തര്‍പ്രദേശിലെ ലോനിയില് നിന്നാണ് ഭാരത് ജോഡോ യാത്രയുടെ അടുത്ത ഘട്ടം ആരംഭിക്കുക. ജനുവരി ആറിന് ഹരിയാനയിലേക്ക് പുറപ്പെടും മുമ്പ് ഉത്തര്‍പ്രദേശിലെ ബാഗ്പത്, ഷംലി എന്നിവിടങ്ങളില്‍ യാത്ര തുടരും. അഞ്ച് ദിവസത്തെ ഹരിയാന യാത്രയ്ക്ക് ശേഷം ജനുവരി 11ന് പഞ്ചാബിലേയ്ക്ക് യാത്ര തിരിക്കും.
പഞ്ചാബ് പിന്നിട്ടാണ് സമാപനത്തിനായി യാത്ര ജമ്മു കശ്മീരിലെത്തുക. നേരത്തെ കേരള നേതാക്കള്‍ ഭാരത് ജോഡോ യാത്രയെ വിമര്‍ശിച്ചിരുന്നു. യാത്ര കേരളത്തിലെത്തിയപ്പോള്‍ കടുത്ത പരിഹാസമായിരുന്നു നേതാക്കള്‍ ഉയര്‍ത്തിയത്. സിപിഎം ഭരിക്കുന്ന കേരളത്തില്‍ 18 ദിവസവും ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ യാത്ര വെറും രണ്ടുദിവസവുമെന്നായിരുന്നു അന്ന് സിപിഎം ഉയര്‍ത്തിയ പരിഹാസം. എന്നാല്‍, കേരള ഘടകത്തിന്റെ വിമര്‍ശനങ്ങളില്‍ നിന്ന് കേന്ദ്രനേതൃത്വം അന്ന് അകലം പാലിക്കുകയാണ് ചെയ്തത്.
RELATED STORIES
ഇറാന്-യുഎസ് ചര്‍ച്ച ഇന്ന് ഒമാനില്‍
12 April 2025 2:23 AM GMTലഹരി മാഫിയയെ പൂട്ടിയ പോലിസ് ഉദ്യോഗസ്ഥരെ ആദരിച്ചു
12 April 2025 1:39 AM GMTജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച അഭിഭാഷകന് ആറ് മാസം തടവ്
12 April 2025 1:31 AM GMTതൊടുപുഴ ബിജു കൊലക്കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍
12 April 2025 1:17 AM GMTവഖ്ഫ് സ്വത്ത് തട്ടിയെടുക്കുന്നതിനെതിരെ ബംഗാളില്‍ ശക്തമായ പ്രതിഷേധം...
12 April 2025 12:55 AM GMTഐപിഎൽ; ചെന്നൈക്ക് രക്ഷയില്ല; വീണ്ടും തോൽവി: കൊൽക്കത്ത മുന്നോട്ട്
11 April 2025 6:04 PM GMT