- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണം; വിസിമാര്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയിലേക്ക്. ഏഴ് വിസിമാരാണ് ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ഹരജി നല്‍കിയത്. ഹരജി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. രാജി ആവശ്യപ്പെട്ടിട്ടും വിസിമാര്‍ രാജിവയ്ക്കാത്തതിനെത്തുടര്ന്നാണ് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ബുധനാഴ്ചയാണ് ഗവര്‍ണറുടെ നോട്ടീസിനു മറുപടി നല്‍കാനുള്ള അവസാന തിയ്യതി. ഈ സാഹചര്യത്തിലാണ് വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ചാന്‍സലര്‍ക്ക് നേരിട്ട് വിസിയെ പുറത്താക്കാനാവില്ലെന്ന് ഹരജിയില്‍ പറയുന്നു. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസ് നിയമവിരുദ്ധമാണ്. വിസിക്കെതിരേ നടപടിയെടുക്കുന്നതിനു മുമ്പ് വിരമിച്ച ജഡ്ജി അടക്കമുള്ളവര്‍ ഉള്‍പ്പെടുന്ന സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നാണ് ചട്ടം. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയതിനു പിന്നാലെയാണ് മറ്റ് വിസിമാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഗവര്‍ണര്‍ പുറത്താക്കിയതിനെതിരേ കേരള സര്‍വകലാശാലയിലെ 15 സെനറ്റംഗങ്ങള്‍ സമര്‍പ്പിച്ച ഹരജിയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്. അതേസമയം, കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ച സാങ്കേതിക സര്‍വകലാശാല വിസി ഒഴികെയുള്ള 10 വൈസ് ചാന്‍സലര്‍മാരില്‍ ആര്‍ക്കെങ്കിലും നേരിട്ടുള്ള ഹിയറിങ് വേണമെങ്കില്‍ അറിയിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരിട്ട് രാജ്ഭവനിലെത്തി വിശദീകരണം നല്കാന് താല്‍പ്പര്യമുണ്ടെങ്കില്‍ ഏഴാം തിയ്യതിക്ക് മുമ്പ് അറിയിക്കണമെന്നാണ് നിര്‍ദേശം.
RELATED STORIES
റീയൂണിയന് ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണം:...
13 April 2025 11:22 AM GMTവളാഞ്ചേരിയിൽ ആൾതാമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം
13 April 2025 11:20 AM GMTയുക്രൈനിൽ റഷ്യയുടെ മിസൈൽ ആക്രമണം; 24 മരണം
13 April 2025 11:04 AM GMTകോൺഗ്രസിനെ തളർത്താൻ സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു: കപിൽ സിബൽ
13 April 2025 10:30 AM GMTഖുർആൻ, കടലാസ്, പേന; സെല്ലിൽ തഹാവൂർ റാണ ആവശ്യപ്പെട്ടത് ഇവ മൂന്നെണ്ണം
13 April 2025 9:36 AM GMTമോതിരം വിഴുങ്ങിയെന്ന് യുവാവ്; ഡി അഡിക്ഷൻ സെൻ്ററിലേക്ക് കൊണ്ടുപോയ...
13 April 2025 9:16 AM GMT