- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; ഇതരജാതിയില്‍പ്പെട്ട യുവാവുമായി പ്രണയം; വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി സഹോദരന്

തിരുപ്പുര്‍: തമിഴ്നാടിനെ വീണ്ടും ഞെട്ടിച്ചു ദുരഭിമാനക്കൊല. തിരുപ്പുര്‍ ജില്ലയിലെ പല്ലടത്തിനു സമീപം പരുവയിലാണു ദുരഭിമാനത്തിന്റെ പേരില്‍ കോളജ് വിദ്യാര്‍ഥിനിയായ സഹോദരിയെ സഹോദരന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. കോയമ്പത്തൂരിലെ സര്‍ക്കാര്‍ കോളജ് വിദ്യാര്‍ഥിനിയും പല്ലടം പരുവായ് സ്വദേശിനിയുമായ വിദ്യയാണു (22) മാര്‍ച്ച് 30നു കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന് ശരവണകുമാറിനെ (24) കാമനായ്ക്കന്‍പാളയം പോലിസ് അറസ്റ്റ് ചെയ്തു.
കോളജില്‍ സഹപാഠിയായ തിരുപ്പുര്‍ വിജയാപുരം സ്വദേശി വെണ്‍മണിയുമായി (22) വിദ്യ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. പ്രണയത്തില്‍നിന്നു പിന്മാറാന് വിദ്യയോട് കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദ്യ തയാറായില്ല. അതിനിടെ മാര്‍ച്ച് 30ന് വീടിനകത്തു വച്ച് വിദ്യ മരിച്ചു. അലമാര ദേഹത്ത് വീണു പരുക്കേറ്റു മരിച്ചതായാണു കുടുംബം അയല്‍വാസികളോടും ബന്ധുക്കളോടും പറഞ്ഞത്. തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കാതെ സമീപത്തെ ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
മരണത്തില്‍ അസ്വഭാവികത തോന്നിയ വെണ്മണി, കാമനായ്ക്കന്‍പാളയം പോലിസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനു പിന്നാലെ വിദ്യയുടെ സഹോദരന് ശരവണകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു. സഹോദരിയുടെ പ്രണയബന്ധത്തിനു കുടുംബം എതിരായിരുന്നതായും നിരവധി തവണ താക്കീത് നല്‍കിയിട്ടും പ്രണയം തുടര്‍ന്നെന്നും സഹോദരന് ശരവണകുമാര്‍ പറഞ്ഞു. വെണ്മണിയുടെ രക്ഷിതാക്കള്‍ വിവാഹാലോചനയുമായി വിദ്യയുടെ വീട്ടില്‍ എത്തിയത് പ്രകോപിപ്പിച്ചെന്നും ശരവണകുമാറിന്റെ മൊഴിയില്‍ പറയുന്നുണ്ട്. മാര്‍ച്ച് 30നു രക്ഷിതാക്കള്‍ ക്ഷേത്ര ദര്‍ശനത്തിനു പോയ സമയത്ത് വിദ്യയും സഹോദരന് ശരവണകുമാറും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.
വെണ്‍മണിയുമായുള്ള പ്രണയ ബന്ധത്തില്‍നിന്നു പിന്മാറണമെന്നാവശ്യപ്പെട്ടാണു തര്‍ക്കമുണ്ടായത്. ഇതിനിടെ പ്രകോപിതനായ ശരവണകുമാര്‍ ഇരുമ്പ് കമ്പി കൊണ്ട് വിദ്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അപകടമരണമെന്നു വരുത്തി തീര്‍ക്കുന്നതിനായി അലമാര ദേഹത്തേക്ക് മറിച്ചിട്ടതായും ശരവണകുമാര്‍ പോലിസിന് മൊഴി നല്കി. മൃതദേഹം പുറത്തെടുത്തു നടത്തിയ പരിശോധനയില്‍ തലയ്ക്കേറ്റ അടിയിലുണ്ടായ ഗുരുതര പരുക്കാണു മരണ കാരണമെന്നു കണ്ടെത്തുകയായിരുന്നു. പിന്നാലെ ശരവണകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
RELATED STORIES
ആന്ധ്രയിലെ പടക്ക നിര്‍മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി; രണ്ട് സ്ത്രീകള്‍ ...
13 April 2025 2:21 PM GMTവിദ്യാർഥികളോട് 'ജയ് ശ്രീറാം' വിളിക്കാനാവശ്യപ്പെട്ട് ആർ എൻ രവി ; ഗവർണറെ ...
13 April 2025 12:42 PM GMTആര്‍എസ്എസ് ബന്ധമുളള ജേണലിസം കോളജിന് ജെഎന്‍യു അംഗീകാരം: മാനദണ്ഡങ്ങള്‍...
13 April 2025 12:41 PM GMTസീറ്റില്‍ കയറുന്നതിന് മുന്‍പ് കാറിന് വലം വെയ്ക്കണം;...
13 April 2025 12:27 PM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; ബംഗാളിൽ അഫ്സ്പ...
13 April 2025 12:04 PM GMTഫറോക്കിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സമപ്രായക്കാർ...
13 April 2025 11:43 AM GMT