രസകരമായി രാഹുലുമായി വിദ്യാര്‍ഥിനിയുടെ സംവാദം

സാധാരണ വെള്ള കുര്‍ത്തയില്‍ നിന്നും വ്യത്യസ്തനായി ഗ്രേ ടീ ഷര്‍ട്ടും ജീന്‍സുമിട്ട് 'ചുള്ളന്‍' ലുക്കിലായിരുന്നു രാഹുല്‍ കോളജിലെത്തിയതും.

Update: 2019-03-13 10:03 GMT

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം തമിഴ്‌നാട്ടിലെ സ്റ്റെല്ല മേരിസ് കോളജില്‍ വിദ്യാര്‍ഥികളുമായി സംവാദത്തിനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. ചെയ്ഞ്ച് മേക്കേഴ്‌സ് എന്ന സംവാദ പരിപാടിക്കിടെയാണ് സാര്‍..സാര്‍ എന്ന് പറഞ്ഞ് ചോദ്യം തുടങ്ങിയ പെണ്‍കുട്ടിയോട് 'രാഹുല്‍' എന്ന് വിളിച്ചോളുവെന്ന് അദ്ദേഹം പറഞ്ഞത്. ഇതോടെ സദസ്സില്‍ ഹര്‍ഷാരവം മുഴങ്ങി. ചോദ്യം ചോദിക്കാനെത്തിയ അസ്‌റ ഒരു നിമിഷം സ്തംബ്ധയാകുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ചോദ്യത്തിന് രാഹുല്‍ മറുപടി പറയുകയും ചെയ്തു. കോളജിനായി ധനനിക്ഷേപം കുറവാണെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ പരാതി. ഇന്ത്യ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നത് വളരെ കുറവാണെന്ന് ബോധ്യപ്പെട്ടതായി രാഹുല്‍ മറുപടി പറഞ്ഞു. വിദ്യാഭ്യാസത്തിനായുള്ള ധനനിക്ഷേപം ഞങ്ങളുടെ ലക്ഷ്യം 6 ശതമാനമാണെന്നും രാഹുല്‍ പറഞ്ഞു.

Tags:    

Similar News