സംവിധായകന്‍ രഞ്ജിത്തിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം പരാതി പിന്‍വലിക്കാന്‍ തനിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദമെന്ന് പരാതിക്കാരന്‍

Update: 2024-08-30 05:54 GMT

കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം പരാതി പിന്‍വലിക്കാന്‍ തനിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം എന്ന് പരാതിക്കാരന്‍ . പേര് വെളിപ്പെടുത്താതെയാണ് പലരും തന്നെ വിളിക്കുന്നതും സമ്മര്‍ദ്ദത്തിലാക്കുന്നതുമെന്ന് പരാതിക്കാരന്‍ പറഞ്ഞു. നാളെ പ്രത്യേക അന്വേഷണ സംഘത്തിന് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി മൊഴി നല്‍കുമെന്നും പറഞ്ഞു. രഞ്ജിത്ത് ബംഗളൂരുവിലെ ഹോട്ടലില്‍ വച്ച് തന്നെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നും നഗ്‌ന ഫോട്ടോ എടുത്തു എന്നുമായിരുന്നു ആരോപണം. തന്റെ ചിത്രങ്ങള്‍ രഞ്ജിത്ത് പ്രമുഖ ചലച്ചിത്ര നടിയായ രേവതിക്ക് അയച്ചുകൊടുത്തതായും  ആരോപിച്ചു.

ഇന്നലെയാണ് സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ് രംഗത്ത് എത്തിയത്. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബാംഗ്ലൂരില്‍ വച്ച് സംവിധായകന്‍ രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍.

കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നുവെന്നും അതില്‍ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താന്‍ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചു, മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കി കുടിക്കാന്‍ നിര്‍ബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കിയത്.

Tags:    

Similar News