- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂറോ കപ്പ്; മരണഗ്രൂപ്പില്‍ ഇന്ന് തീപാറും; സ്പെയിനിന് ക്രൊയേഷ്യന്‍ കടമ്പ; ഇറ്റലിക്ക് അല്‍ബേനിയ

ബെര്‍ലിന്‍: യൂറോ കപ്പ് ഫുട്ബോളിലെ മരണ ഗ്രൂപ്പില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടങ്ങള്‍. രാത്രി 9.30ന് കരുത്തരായ ക്രൊയേഷ്യ മുന്‍ ചാംപ്യന്മാരായ സ്പെയിനെ നേരിടുമ്പോള്‍ പുലര്‍ച്ചെ 12.30ന് തുടങ്ങുന്ന മത്സരത്തില്‍ നിലവിലെ ജേതാക്കളായ ഇറ്റലിക്ക് അല്‍ബേനിയയാണ് എതിരാളികള്‍.
യൂറോ കപ്പില്‍ ബിഗ് ബാറ്റില്സിന്റെ ചുരുക്കെഴുത്താണ് ഗ്രൂപ്പ് ബി. നിലവിലെ ചാംപ്യന്മാരായ ഇറ്റലി, മുന്‍ ചാംപ്യന്മാരായ സ്പെയ്ന്‍, ക്രൊയേഷ്യ എന്നിവര്‍ക്കൊപ്പം അല്‍ബേനിയ കൂടി ചേരുമ്പോള്‍ ഗ്രൂപ്പ് ബി മരണക്കളമാവും. ക്രൊയേഷ്യ-സ്പെയ്ന്‍ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് ബിയിലെ കൂട്ടപ്പൊരിച്ചിലിന് തുടക്കമാവുക. പുതിയകാല ഫുട്ബോളിന്റെ വേഗവും വീര്യവുമുണ്ടെങ്കിലും കിരീടമില്ലാത്തതിന്റെ കുറവുണ്ട് ക്രൊയേഷ്യയ്ക്ക്. നായകന് ലൂക്ക മോഡ്രിച്ച് ഉള്‍പ്പടെയുള്ള സുവര്‍ണ തലമുറ താരങ്ങള്‍ക്കൊപ്പം യൂറോപ്യന്‍ ചാംപ്യന്മാരാവാനുള്ള അവസാന അവസരമാണെന്നതിനാല്‍ ചോര ചിന്തിയും കിരീടത്തിനായി പോരാടും ക്രോട്ടുകള്‍.

അവസാന 15 മത്സരങ്ങളില്‍ ക്രൊയേഷ്യ തോല്‍വി നേരിട്ടത് രണ്ട് കളിയില്‍ മാത്രം. കഴിഞ്ഞ യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ സ്പെയ്നോട് തോറ്റതിന്റെ മധുരപ്രതികാരവും ക്രൊയേഷ്യ മോഹിക്കുന്നു. സ്പാനിഷ് താരങ്ങളെ നന്നായി അറിയുന്ന ലൂക്കാ മോഡ്രിച്ച് തന്നെയാവും ക്രൊയേഷ്യയുടെ കേന്ദ്രബിന്ദു. നാലാം കിരീടം ലക്ഷ്യമിടുന്ന സ്പെയ്ന്‍ യുവതാരങ്ങളുടെ ബൂട്ടുകളിലേക്കാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടില്‍ ലോക ഫുട്ബോളിലുണ്ടായിരുന്ന ആധിപത്യം തിരിച്ചുപിടിക്കണമെങ്കില്‍ സ്പെയിന് ഈ യൂറോ കിരീടം അനിവാര്യം.
അതേസമയം കിരീടം നിലനിര്‍ത്തുകയെന്ന വെല്ലുവിളിയുമായാണ് ഇറ്റലി ഗ്രൂപ്പ് ബിയില്‍ പോരിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഗ്രൂപ്പിലെ ദുര്‍ബലരായ അല്‍ബേനിയയെ കിട്ടിയത് ഇറ്റലിക്ക് ആശ്വാസം. കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാതെ തലകുനിച്ച ഇറ്റാലിയന്‍ നിരയില്‍ ഏറെ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. അവസാന ആറ് മത്സരങ്ങളില്‍ തോല്‍വി വഴങ്ങാതെയാണ് ഇറ്റലിയുടെ വരവ്. മരണ ഗ്രൂപ്പില്‍ ആവുംവിധം വമ്പന്മാരുടെ വഴിമുടക്കലാകും അല്‍ബേനിയയുടെ ലക്ഷ്യം. കരുത്തരായ ഇറ്റലിക്കെതിരെ ഫിഫ റാങ്കിങ്ങില്‍ അറുപത്തിയാറാമതുള്ള അല്‍ബേനിയ കാത്തുവച്ചിരിക്കുന്നത് എന്തെന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം.
യൂറോ കപ്പ് ഗ്രൂപ്പ് എയില്‍ ഇന്ന് ഹംഗറിയും സ്വിറ്റ്സര്‍ലന്‍ഡും നേര്‍ക്കുനേര്‍ വരും. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് മത്സരം.ഇരു ടീമുകളും തമ്മിലുള്ള അവസാന 9 മത്സരങ്ങളില്‍ ആറിലും സ്വിറ്റ്സര്‍ലന്‍ഡ് ആണ് ജയിച്ചത്. 86 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുടീമുകളും ഒരു മേജര്‍ ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുന്നത്. ഗ്രാനിത് ഷാക്ക, ഷെര്ദാന് ഷാക്കിരി എന്നിവരിലാണ് സ്വിസ് പ്രതീക്ഷ. യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഹംഗറി തോല്‍വി അറിഞ്ഞിരുന്നില്ല.
RELATED STORIES
ഐ എസ് എല്ലിലേക്ക് ആര്? : ഐ ലീഗ് ചാംപ്യനെ ഇന്നറിയാം
12 April 2025 9:25 AM GMTഐപിഎൽ; ചെന്നൈക്ക് രക്ഷയില്ല; വീണ്ടും തോൽവി: കൊൽക്കത്ത മുന്നോട്ട്
11 April 2025 6:04 PM GMTക്രിസ്റ്റിയാനോ ഹോളിവുഡിലേക്ക്; ബ്രിട്ടീഷ് ഡയറക്ടര്‍ക്കൊപ്പം ഫിലിം...
11 April 2025 9:22 AM GMTകാത്തിരിപ്പിന് വിരാമം; മുഹമ്മദ് സലാ ലിവര്‍പൂളില്‍ തുടരും
11 April 2025 7:43 AM GMTയുവേഫാ ചാംപ്യന്‍സ് ലീഗ്; ബോറൂസിയക്കെതിരേ ബാഴ്സയ്ക്ക് വന്‍ ജയം;...
10 April 2025 6:27 AM GMTകുടുംബത്തിനെതിരേ ഭീഷണി; സുരക്ഷാ ഉദ്ദ്യോഗസ്ഥരെ മുഴുവന്‍ മാറ്റാന്‍...
9 April 2025 10:00 AM GMT