- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാറ്റോയുടെ ഭാഗമാവാന്‍ ഫിന്‍ലന്‍ഡും സ്വീഡനും; 'ചരിത്ര നിമിഷ'മെന്ന് നാറ്റോ മേധാവി, എതിര്‍പ്പുമായി തുര്‍ക്കി
ഫിന്‍ലന്‍ഡിനും സ്വീഡനും നാറ്റോ അംഗത്വം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ജെന്‍സ് സ്റ്റോള്‍ടെന്‍ബര്‍ഗ് വ്യക്തമാക്കി. അതൊരു ചരിത്ര നിമിഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രസ്സല്‍സ്: റഷ്യ, യുക്രെയ്ന് യുദ്ധം ശക്തമായി തുടരുന്നതിനിടെ നാറ്റോയില്‍ ചേരാന്‍ അപേക്ഷ നല്കി ഫിന്‍ലന്‍ഡും സ്വീഡനും. ഇരു രാഷ്ട്രങ്ങളുടെയും അംബാസഡര്‍മാര്‍ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ടെന്‍ബര്‍ഗിന് ഇതു സംബന്ധിച്ച അപേക്ഷ നല്കി. ഫിന്‍ലന്‍ഡിനും സ്വീഡനും നാറ്റോ അംഗത്വം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ജെന്‍സ് സ്റ്റോള്‍ടെന്‍ബര്‍ഗ് വ്യക്തമാക്കി. അതൊരു ചരിത്ര നിമിഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാറ്റോയില്‍ ചേരാനുള്ള ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും അഭ്യര്‍ത്ഥനകളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ഇരു രാഷ്ട്രങ്ങളും തങ്ങളുടെ ഏറ്റവും അടുത്ത പങ്കാളികളാണെന്നും ജെന്‍സ് പറഞ്ഞു. എല്ലാ സഖ്യകക്ഷികളും നാറ്റോ വിപുലീകരണത്തിന്റെ പ്രാധാന്യത്തെ അംഗീകരിക്കുന്നു. ഒരുമിച്ച് നില്‍ക്കണമെന്ന് ഞങ്ങള്‍ എല്ലാവരും സമ്മതിക്കുന്നു എന്നും ജെന്‍സ് കൂട്ടിച്ചേര്‍ത്തു.
യുക്രെയ്ന് നാറ്റോയില്‍ ചേരുന്നതിനെ എതിര്‍ത്താണ് റഷ്യ യുദ്ധം ആരംഭിച്ചത്. നാറ്റോ സഖ്യം വികസിപ്പിക്കുന്നതിനെതിരെ റഷ്യന്‍ പ്രസിഡന്റ് പുടിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. റഷ്യ യുെ്രെകനെ അക്രമിച്ചതിന് പിന്നാലെയാണ് ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ അംഗത്വമെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കിയത്. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡും സ്വീഡനും പുടിനുമായി ചേര്‍ച്ചയിലല്ല. റഷ്യ തങ്ങള്‍ക്ക് നേരയും അക്രമം നടത്തുമെന്ന് ഇവര്‍ ഭയപ്പെടുന്നു.
ഇരു രാഷ്ട്രങ്ങള്‍ക്കും സൈനിക സഹായം നല്കാന് തയ്യാറാണെന്ന് നാറ്റോയിലെ ചില സഖ്യരാഷ്ട്രങ്ങള്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്.
നാറ്റോയില്‍ ചേരാനുള്ള ഇരു രാഷ്ട്രങ്ങളുടെയും ആപ്ലിക്കേഷനില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകും. പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ തുര്‍ക്കി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ അഭയം തേടിയ കുര്‍ദ് സായുധരെ കൈമാറണമെന്നും ആയുധ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഈ രാജ്യങ്ങള്‍ പിന്‍വലിക്കണമെന്നുമാണ് തുര്‍ക്കിയുടെ ആവശ്യം.
ഈ സാഹചര്യത്തിലാണ് തീരുമാനമെടുക്കാനായി രണ്ടാഴ്ച സമയം നിശ്ചയിച്ചിരിക്കുന്നത്. സാധാരണ നാറ്റോ അംഗത്വത്തിന്റെ കാര്യത്തില്‍ ഒരുവര്‍ഷത്തോളമെടുത്താണ് തീരുമാമെടുക്കുന്നത്. എന്നാല്‍ റഷ്യ-യുക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തീരുമാനം ഉടനുണ്ടായേക്കുമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍, ഇരുരാജ്യങ്ങളുടെയും പ്രവേശനത്തിനെതിരേ സഖ്യത്തിലെ രണ്ടാമത്തെ സൈനിക ശക്തിയായ തുര്‍ക്കി മുന്നോട്ട് വന്ന പശ്ചാത്തലത്തില്‍ തീരുമാനം വൈകുമെന്ന് തന്നെയാണ് സൂചന.
RELATED STORIES
പഹൽഗാം ആക്രമണം: 16 പാകിസ്താൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ;...
28 April 2025 6:07 AM GMTപഹല്‍ഗാം ആക്രമണത്തിനെതിരായ പ്രതിഷേധത്തില്‍ പാകിസ്താന് ജയ് വിളിച്ചെന്ന് ...
28 April 2025 4:22 AM GMTനൈജറില്‍ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി
28 April 2025 3:52 AM GMTഎന്‍എസ്എസ് ക്യാമ്പിനിടെ വിദ്യാര്‍ഥികളെ നമസ്കരിക്കാന്‍...
28 April 2025 3:34 AM GMTഇന്ത്യക്കാരനെ വിവാഹം കഴിച്ചതിന് ശേഷം ഗര്‍ഭിണിയായ വനിതയുടെ...
28 April 2025 2:54 AM GMT35 വര്‍ഷമായി ഇന്ത്യയില്‍; ശാരദാ ബായ് തിരിച്ചു പോവണമെന്ന് പോലിസ്;...
28 April 2025 2:35 AM GMT