- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിഞ്ചു കുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം; തലയ്ക്കും കൈക്കും പരിക്ക്

കണ്ണൂര്‍: മലയോരമേഖലയായ ഇരിട്ടിക്കു സമീപം കണിച്ചാറില്‍ പിഞ്ചുകുഞ്ഞിനു രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം. തലയ്ക്കും കൈക്കും പരിക്കേറ്റ ഒരു വയസ്സുകാരിയെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാനച്ഛന് രതീഷാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും കേളകം പോലിസ് അറിയിച്ചു. കുഞ്ഞ് വീട്ടില്‍ മൂത്രമൊഴിക്കുന്നെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. കുഞ്ഞിന്റെ മുത്തശ്ശിയുടെ പരാതിയില്‍ കേളകം പോലിസ് കേസെടുത്ത് രണ്ടാനച്ഛന് കൊട്ടിയൂര്‍ പാലുകാച്ചിയിലെ പുത്തന്‍വീട്ടില്‍ രതീഷിനെയും മാതാവ് ചെങ്ങോം വിട്ടയത്ത് രമ്യയെയും കസ്റ്റഡിയിലെടുത്തു.

ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസെടുത്ത പോലിസ് കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. കുഞ്ഞിനെ മര്‍ദ്ദിക്കുന്നത് തടയാതിരുന്നതിനാണ് മാതാവിനെ കസ്റ്റഡിയിലെടുത്തത്. രണ്ടാം വിവാഹം കഴിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. രതീഷ് കുഞ്ഞിന് പാല് കൊടുക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്ന് മുത്തശ്ശി സുലോചന പറഞ്ഞു. ഇന്നലെ വൈകീട്ട് മകളെ വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. മര്‍ദ്ദനത്തില്‍ കുഞ്ഞിന്റെ തോളെല്ലിന് പൊട്ടലുണ്ടായെന്നും മുത്തശ്ശി പറഞ്ഞു.
Stepfather brutally assaulted child
RELATED STORIES
വലതുപക്ഷത്തിൻ്റെ കുതിച്ചു കയറ്റം
9 April 2025 5:03 PM GMTവഖ്ഫ് ഭേദഗതി നിയമം: 'ആദ്യം അവർ എന്നെത്തേടി വന്നു...' എന്നതിന്റെ...
8 April 2025 2:52 PM GMTരാമനവമി ആഘോഷങ്ങളും വർഗീയ കലാപങ്ങളും; ചരിത്രവും വർത്തമാനവും
7 April 2025 7:55 AM GMTഈദ് ആഘോഷ നിയന്ത്രണം ഭരണകൂട അടിച്ചമര്‍ത്തലിന്റെ നവരൂപം
5 April 2025 6:56 AM GMTആര്‍എസ്എസ് ആസ്ഥാനത്ത് മോദി: പദവിമാറ്റത്തിന്റെ പ്രാരംഭമോ?
4 April 2025 1:04 PM GMTഫലസ്തീനും അറബ് രാഷ്ട്രങ്ങളും ഒളിഞ്ഞിരിക്കുന്ന കൈകളും
3 April 2025 7:33 AM GMT